“എന്താ ശേഖരാ.. അറിയുമോ?”
“ഓ.. രാഘവനോ, എനിക്കിപ്പോൾ പഴയ പോലെ കണ്ണു പിടിക്കുന്നില്ലടോ! എല്ലാം ഒരു മങ്ങലാ..“
“മങ്ങിയ കാഴ്ചകൾ കണ്ടു മടുത്തു... കണ്ണടകൾ വേണം.. കണ്ണടകൾ വേണം..ഡോക്ടറെ കണ്ടില്ലേ?”
“ഓ.. ഇനി അതിലൊന്നും വലിയ കാര്യമില്ല്ല.. പ്രായം 72 ആയില്ലേടോ! അതിന്റെ ഫ്യൂസൊക്കെ പോയ മട്ടാ.. പണ്ടൊക്കെ സീരിയലെങ്കിലും മര്യാദയ്ക്ക് കാണാമായിരുന്നു. ഇപ്പൊ അതും നടക്കുന്നില്ല.. നിന്റെ കാര്യം എങ്ങനൊക്കെയാ..”
“എനിക്ക് ദൈവം സഹായിച്ച് കണ്ണിനിപ്പൊഴും നല്ല കാഴ്ചയാ.. എന്റെ കൊച്ചുമോൻ എന്നും ഏതെങ്കിലും സി.ഡിയുമായി എത്തും. ഞാൻ അതിട്ടു കാണും. എന്തെങ്കിലും ഒരു എന്റെർടൈന്മെന്റ് വേണ്ടേടോ!“
“ഉം.. ഒരു സിനിമയൊക്കെ കണ്ടിട്ട് എത്ര കാലമായി!!“
“ഓ.. ഇപ്പൊഴത്തെ പടങ്ങളൊന്നും കാണാതിരിക്കുന്നതാ ഭേദം..“
“എന്നിട്ട് നീ ഇന്നലെ ഏതു സിനിമയാ കണ്ടത്?”
“ബാങ്ങ്-ബാങ്ങ്”
“അതെന്തോന്നാ.. ഇംഗ്ലീഷ് പടമാണോ?”
“അല്ല ഹിന്ദി.. നമ്മുടെ റോഷനും കത്രീനക്കൊച്ചും അഭിനയിച്ചത്!“
“കൊള്ളാമോ?”
“വെറും അടിയും ഇടിയും വെടിവയ്പും.. 25 ഗുണ്ടകൾ തുരുതുരാ വെടിവച്ചാലും നായകനു കൊള്ളില്ല.. തിരിച്ച് അങ്ങേർക്ക് ഓരോ ഉണ്ട മതി ഇവരെയൊക്കെ നിലമ്പരിശാക്കാൻ..”
“ഹഹഹ.. എന്നാലും രസമല്ലേ കണ്ടിരിക്കാൻ.. നീ അതിന്റെ കഥയൊന്നു പറ..”
“കഥയൊന്നും ഇല്ലടോ.. കുറേ കാറോട്ടവും വെടിവയ്പും.. എന്തൊക്കെയോ കാണിക്കുന്നു..”
“എന്നാലും പറ..”
“ലണ്ടനിലാണ് കഥ ആരംഭിക്കുന്നത്.. ഒരു ഇന്ത്യൻ പട്ടാളക്കാരൻ ജയിലിൽ കിടക്കുന്ന ഒരു പാകിസ്ഥാനി തീവ്രവാദിയെ കാണാൻ വരുന്നു. അങ്ങേർ തറയിലിരുന്ന് പിസാ തിന്നുകൊണ്ടിരിക്കുകയായിരുന്നു..”
“പിസാന്നു പറഞ്ഞാൽ, ഇല്ലെ വട്ടത്തിലിരിക്കുന്ന സാധനമല്ലേ.. എന്റെ കൊച്ചുമോൻ ഇടക്കിടയ്ക്ക് വീട്ടിൽ ബഹളമാ അതു വേണമെന്നു പറഞ്ഞ്. ജയിലിലൊക്കെ അതാ കൊടുക്കുന്നത്?”
“ആയിരിക്കുമെടോ.. ഇവിടെയും നമ്മൾ കുറ്റവാളികൾക്ക് ബിരിയാണി വച്ച് കൊടുക്കാറില്ലേ!!“
“ഉം.. എന്നിട്ട്..”
“ആ ഇന്ത്യൻ പട്ടാളക്കാരൻ കുറ്റവാളിയോട് തകർപ്പൻ ഡയലോഗുകളും പറഞ്ഞ് നിൽക്കുമ്പോൾ തീവ്രവാദിയുടെ ആൾക്കാർ അവിടെയുണ്ടായിരുന്ന ബ്രിട്ടീഷ് പട്ടാളക്കാരെ എല്ലാം കൊന്ന് അയാളെ രക്ഷിക്കാൻ എത്തുന്നു. തീവ്രവാദി പട്ടാളക്കാരനെ വെടി വച്ചു കൊല്ലുന്നു. അവിടെ പടം ആരംഭിക്കുന്നു.”
“കൊള്ളാമല്ലോ കഥ.. ദേശഭക്തി ഉണർത്തൂന്ന സംഭവമാണല്ലോ..”
“ദേശഭക്തിയൊക്കെ ഇതോടെ തീർന്നു.. അതിനു ശേഷം കഥ വേറെ രീതിയിലാ.. ഈ തീവ്രവാദിക്ക് നമ്മുടെ നാട്ടിൽ നിന്നും ബ്രിട്ടീഷുകാർ അടിച്ചുമാറ്റിയ കോഹിന്നൂർ രത്നം തട്ടിയെടുക്കാൻ ആഗ്രഹം.. അതും ഒരു ഇന്ത്യക്കാരൻ തന്നെ ചെയ്യണം.. അങ്ങനെ നമ്മുടെ നായകൻ എത്തുന്നു. രത്നം അടിച്ചുമാറ്റുന്നു. അടിച്ചുമാറ്റിയ രത്നം നായകൻ തീവ്രവാദിയുടെ ആൾക്കാർക്ക് കൈമാറുന്നില്ല.. അതോടെ അവർ നായകനെ കൊല്ലാൻ ശ്രമിക്കുന്നു.”
“നായിക ഇതുവരെ വന്നില്ലേ?”
“നായികയുടെ കാര്യം പറയാതിരിക്കുകയാ ഭേദം. അതിനെ കാണിച്ചപ്പോൾ എന്റെ ശരീരം പോലും തണുത്തു വിറച്ചു പോയി. നമ്മൾ പണ്ടൊക്കെ മുട്ടുവരെ പാവാടയുമിട്ട് ഇറങ്ങിയിരിക്കുന്നു എന്നു പറഞ്ഞു പെൺകുട്ടികളെ വഴക്കു പറയാറില്ലേ.. ഇന്ന് അതു മാറി. തുടയുടെ പകുതിയായി പാവാടയുടെ ഇറക്കം. അതും കൊടും തണുപ്പുള്ള സിംലയിലോ മറ്റോ ആണ് ജീവിക്കുന്നത്.“
“തൊലിക്കട്ടി കൂടുതലായിരിക്കും.”
“എന്തായാലും നമ്മുടെ നായിക ഒരു ബാങ്ക് ഉദ്യോഗസ്ഥയാണ്. അമ്മൂമ്മയുടെ കൂടെയാണ് ജീവിതം. അവൾക്ക് കാമുകന്മാർ ഒന്നും ഇല്ല എന്ന വിഷമം മാത്രമേയുള്ളൂ അമ്മൂമ്മയ്ക്ക്.“
“നല്ല അമ്മൂമ്മ..”
“അമ്മൂമ്മയുടെ നിർബന്ധം കൂടിയപ്പോൾ നായിക ഓൺലൈനിൽ അപേക്ഷ കൊടുത്തു.”
“അതുകൊള്ളാമല്ലോ. അതിനും അപേക്ഷ കൊടുക്കാമോ?”
“എന്തായാലും, അപേക്ഷിച്ച പ്രകാരം കാമുകനെ കാണാൻ പോകുന്ന നമ്മുടെ നായിക നായകനെ കണ്ടുമുട്ടുന്നു. അയാൾ തന്റെ കാമുകനാണെന്നു തെറ്റിദ്ധരിക്കുന്നു. ഇതിനിടയിൽ തീവ്രവാദിയുടെ ആൾക്കാർ നായകനുമായി സംഘട്ടനം നടത്തുന്നു.. വെടി വയ്പ്, അടി.. കാറോട്ടം.. നായികയോടൊപ്പം നായകൻ ഒളിസങ്കേതത്തിലെത്തുന്നു.. നായകൻ ഒരു കള്ളനാണെന്നു തിരിച്ചറിഞ്ഞിട്ടും നായിക അയാളോടൊപ്പം നിൽക്കുന്നു. പിന്നെ വില്ലനെ തിരഞ്ഞുള്ള പരക്കം പാച്ചിലാണ്. അവസാനം നായകൻ വില്ലൻ തീവ്രവാദിയെ കണ്ടു മുട്ടുന്നു. ആദ്യം മരിച്ച പട്ടാളക്കാരന്റെ സഹോദരനാണു നായകൻ എന്നു മനസ്സിലാകുന്നു.. പ്രതികാരത്തിനായി ഇന്ത്യൻ പട്ടാളം അയച്ചതാണ്. രത്നം വെറും ഡ്യൂപ്ലിക്കേറ്റായിരുന്നു. നായകൻ വില്ലനെ കൊല്ലുന്നു. എല്ലാം ശുഭം..”
“ഇത്രയേ ഉള്ളോ? ഒരു പൊട്ട പടമാണല്ലോ!”
“എന്താ ഇതു പോരേ. എടോ, ഇതുപോലുള്ള പടങ്ങളിൽ കൂടുതൽ ഒന്നും പ്രതീക്ഷിക്കരുത്. നായകന്റെയും വില്ലന്മാരുടെയും അഭ്യാസരംഗങ്ങളും നായികയുടെ ഗ്ലാമറും പിന്നെ സിനിമയിൽ കാണിക്കുന്ന പ്രദേശത്തിന്റെ സൌന്ദര്യവുമൊക്കെ കണ്ടു തന്നെ അറിയണം. എന്നാൽ പോട്ടേ.. പിന്നെ കാണാം..”
“ശരി..”
“ഓ.. രാഘവനോ, എനിക്കിപ്പോൾ പഴയ പോലെ കണ്ണു പിടിക്കുന്നില്ലടോ! എല്ലാം ഒരു മങ്ങലാ..“
“മങ്ങിയ കാഴ്ചകൾ കണ്ടു മടുത്തു... കണ്ണടകൾ വേണം.. കണ്ണടകൾ വേണം..ഡോക്ടറെ കണ്ടില്ലേ?”
“ഓ.. ഇനി അതിലൊന്നും വലിയ കാര്യമില്ല്ല.. പ്രായം 72 ആയില്ലേടോ! അതിന്റെ ഫ്യൂസൊക്കെ പോയ മട്ടാ.. പണ്ടൊക്കെ സീരിയലെങ്കിലും മര്യാദയ്ക്ക് കാണാമായിരുന്നു. ഇപ്പൊ അതും നടക്കുന്നില്ല.. നിന്റെ കാര്യം എങ്ങനൊക്കെയാ..”
“എനിക്ക് ദൈവം സഹായിച്ച് കണ്ണിനിപ്പൊഴും നല്ല കാഴ്ചയാ.. എന്റെ കൊച്ചുമോൻ എന്നും ഏതെങ്കിലും സി.ഡിയുമായി എത്തും. ഞാൻ അതിട്ടു കാണും. എന്തെങ്കിലും ഒരു എന്റെർടൈന്മെന്റ് വേണ്ടേടോ!“
“ഉം.. ഒരു സിനിമയൊക്കെ കണ്ടിട്ട് എത്ര കാലമായി!!“
“ഓ.. ഇപ്പൊഴത്തെ പടങ്ങളൊന്നും കാണാതിരിക്കുന്നതാ ഭേദം..“
“എന്നിട്ട് നീ ഇന്നലെ ഏതു സിനിമയാ കണ്ടത്?”
“ബാങ്ങ്-ബാങ്ങ്”
“അതെന്തോന്നാ.. ഇംഗ്ലീഷ് പടമാണോ?”
“അല്ല ഹിന്ദി.. നമ്മുടെ റോഷനും കത്രീനക്കൊച്ചും അഭിനയിച്ചത്!“
“കൊള്ളാമോ?”
“വെറും അടിയും ഇടിയും വെടിവയ്പും.. 25 ഗുണ്ടകൾ തുരുതുരാ വെടിവച്ചാലും നായകനു കൊള്ളില്ല.. തിരിച്ച് അങ്ങേർക്ക് ഓരോ ഉണ്ട മതി ഇവരെയൊക്കെ നിലമ്പരിശാക്കാൻ..”
“ഹഹഹ.. എന്നാലും രസമല്ലേ കണ്ടിരിക്കാൻ.. നീ അതിന്റെ കഥയൊന്നു പറ..”
“കഥയൊന്നും ഇല്ലടോ.. കുറേ കാറോട്ടവും വെടിവയ്പും.. എന്തൊക്കെയോ കാണിക്കുന്നു..”
“എന്നാലും പറ..”
“ലണ്ടനിലാണ് കഥ ആരംഭിക്കുന്നത്.. ഒരു ഇന്ത്യൻ പട്ടാളക്കാരൻ ജയിലിൽ കിടക്കുന്ന ഒരു പാകിസ്ഥാനി തീവ്രവാദിയെ കാണാൻ വരുന്നു. അങ്ങേർ തറയിലിരുന്ന് പിസാ തിന്നുകൊണ്ടിരിക്കുകയായിരുന്നു..”
“പിസാന്നു പറഞ്ഞാൽ, ഇല്ലെ വട്ടത്തിലിരിക്കുന്ന സാധനമല്ലേ.. എന്റെ കൊച്ചുമോൻ ഇടക്കിടയ്ക്ക് വീട്ടിൽ ബഹളമാ അതു വേണമെന്നു പറഞ്ഞ്. ജയിലിലൊക്കെ അതാ കൊടുക്കുന്നത്?”
“ആയിരിക്കുമെടോ.. ഇവിടെയും നമ്മൾ കുറ്റവാളികൾക്ക് ബിരിയാണി വച്ച് കൊടുക്കാറില്ലേ!!“
“ഉം.. എന്നിട്ട്..”
“ആ ഇന്ത്യൻ പട്ടാളക്കാരൻ കുറ്റവാളിയോട് തകർപ്പൻ ഡയലോഗുകളും പറഞ്ഞ് നിൽക്കുമ്പോൾ തീവ്രവാദിയുടെ ആൾക്കാർ അവിടെയുണ്ടായിരുന്ന ബ്രിട്ടീഷ് പട്ടാളക്കാരെ എല്ലാം കൊന്ന് അയാളെ രക്ഷിക്കാൻ എത്തുന്നു. തീവ്രവാദി പട്ടാളക്കാരനെ വെടി വച്ചു കൊല്ലുന്നു. അവിടെ പടം ആരംഭിക്കുന്നു.”
“കൊള്ളാമല്ലോ കഥ.. ദേശഭക്തി ഉണർത്തൂന്ന സംഭവമാണല്ലോ..”
“ദേശഭക്തിയൊക്കെ ഇതോടെ തീർന്നു.. അതിനു ശേഷം കഥ വേറെ രീതിയിലാ.. ഈ തീവ്രവാദിക്ക് നമ്മുടെ നാട്ടിൽ നിന്നും ബ്രിട്ടീഷുകാർ അടിച്ചുമാറ്റിയ കോഹിന്നൂർ രത്നം തട്ടിയെടുക്കാൻ ആഗ്രഹം.. അതും ഒരു ഇന്ത്യക്കാരൻ തന്നെ ചെയ്യണം.. അങ്ങനെ നമ്മുടെ നായകൻ എത്തുന്നു. രത്നം അടിച്ചുമാറ്റുന്നു. അടിച്ചുമാറ്റിയ രത്നം നായകൻ തീവ്രവാദിയുടെ ആൾക്കാർക്ക് കൈമാറുന്നില്ല.. അതോടെ അവർ നായകനെ കൊല്ലാൻ ശ്രമിക്കുന്നു.”
“നായിക ഇതുവരെ വന്നില്ലേ?”
“നായികയുടെ കാര്യം പറയാതിരിക്കുകയാ ഭേദം. അതിനെ കാണിച്ചപ്പോൾ എന്റെ ശരീരം പോലും തണുത്തു വിറച്ചു പോയി. നമ്മൾ പണ്ടൊക്കെ മുട്ടുവരെ പാവാടയുമിട്ട് ഇറങ്ങിയിരിക്കുന്നു എന്നു പറഞ്ഞു പെൺകുട്ടികളെ വഴക്കു പറയാറില്ലേ.. ഇന്ന് അതു മാറി. തുടയുടെ പകുതിയായി പാവാടയുടെ ഇറക്കം. അതും കൊടും തണുപ്പുള്ള സിംലയിലോ മറ്റോ ആണ് ജീവിക്കുന്നത്.“
“തൊലിക്കട്ടി കൂടുതലായിരിക്കും.”
“എന്തായാലും നമ്മുടെ നായിക ഒരു ബാങ്ക് ഉദ്യോഗസ്ഥയാണ്. അമ്മൂമ്മയുടെ കൂടെയാണ് ജീവിതം. അവൾക്ക് കാമുകന്മാർ ഒന്നും ഇല്ല എന്ന വിഷമം മാത്രമേയുള്ളൂ അമ്മൂമ്മയ്ക്ക്.“
“നല്ല അമ്മൂമ്മ..”
“അമ്മൂമ്മയുടെ നിർബന്ധം കൂടിയപ്പോൾ നായിക ഓൺലൈനിൽ അപേക്ഷ കൊടുത്തു.”
“അതുകൊള്ളാമല്ലോ. അതിനും അപേക്ഷ കൊടുക്കാമോ?”
“എന്തായാലും, അപേക്ഷിച്ച പ്രകാരം കാമുകനെ കാണാൻ പോകുന്ന നമ്മുടെ നായിക നായകനെ കണ്ടുമുട്ടുന്നു. അയാൾ തന്റെ കാമുകനാണെന്നു തെറ്റിദ്ധരിക്കുന്നു. ഇതിനിടയിൽ തീവ്രവാദിയുടെ ആൾക്കാർ നായകനുമായി സംഘട്ടനം നടത്തുന്നു.. വെടി വയ്പ്, അടി.. കാറോട്ടം.. നായികയോടൊപ്പം നായകൻ ഒളിസങ്കേതത്തിലെത്തുന്നു.. നായകൻ ഒരു കള്ളനാണെന്നു തിരിച്ചറിഞ്ഞിട്ടും നായിക അയാളോടൊപ്പം നിൽക്കുന്നു. പിന്നെ വില്ലനെ തിരഞ്ഞുള്ള പരക്കം പാച്ചിലാണ്. അവസാനം നായകൻ വില്ലൻ തീവ്രവാദിയെ കണ്ടു മുട്ടുന്നു. ആദ്യം മരിച്ച പട്ടാളക്കാരന്റെ സഹോദരനാണു നായകൻ എന്നു മനസ്സിലാകുന്നു.. പ്രതികാരത്തിനായി ഇന്ത്യൻ പട്ടാളം അയച്ചതാണ്. രത്നം വെറും ഡ്യൂപ്ലിക്കേറ്റായിരുന്നു. നായകൻ വില്ലനെ കൊല്ലുന്നു. എല്ലാം ശുഭം..”
“ഇത്രയേ ഉള്ളോ? ഒരു പൊട്ട പടമാണല്ലോ!”
“എന്താ ഇതു പോരേ. എടോ, ഇതുപോലുള്ള പടങ്ങളിൽ കൂടുതൽ ഒന്നും പ്രതീക്ഷിക്കരുത്. നായകന്റെയും വില്ലന്മാരുടെയും അഭ്യാസരംഗങ്ങളും നായികയുടെ ഗ്ലാമറും പിന്നെ സിനിമയിൽ കാണിക്കുന്ന പ്രദേശത്തിന്റെ സൌന്ദര്യവുമൊക്കെ കണ്ടു തന്നെ അറിയണം. എന്നാൽ പോട്ടേ.. പിന്നെ കാണാം..”
“ശരി..”
No comments:
Post a Comment